Thursday, February 27, 2014

'വെട്ടു'വഴികളില്‍ വിരുന്നുണ്ടവര്‍
..........................................................
അവന്‍റെ രക്തസാക്ഷിത്വവും 
നിന്‍റെ വൈധവ്യവും 
നൊമ്പരങ്ങള്‍ക്കപ്പുറം
ആഘോഷമായിരുന്നോ..?
ചാനല്‍ ചര്‍ച്ചകളില്‍ 
മുതലക്കണ്ണീര്‍ കയങ്ങളില്‍ 
മുക്കിയും 
ലാഭത്തിന്റെ തുലാസില്‍ 

പങ്കുവച്ചും
പരേതന്‍ വീണ്ടും വീണ്ടും
കൊല്ലപ്പെട്ടിരുന്നുവോ ..
302,ഉം 120ബി യും
ബാധിക്കാത്ത കൊലകള്‍

തെക്കുള്ളോരു കുലം കുത്തിക്കു-
ജയമുറപ്പിക്കാന്‍
വടക്കെന്നോ കൂറുമാറിയവന്‍റെ
ബലിക്ക് വിലയിട്ടു വിറ്റവര്‍
വെട്ടുവഴികളില്‍ കവിതകള്‍
രചിച്ചവര്‍
വാക്കുകളില്‍ കൊലക്കു
ലാക്കുകാണുന്നവര്‍
പണ്ഡിതര്‍.., പരേതന്‍റെ
പിണ്ഡച്ചോറും മൃഷ്ടാനം
കഴിപ്പവര്‍
നിങ്ങള്‍ 'വെട്ട്'വഴികളില്‍
വിരുന്നൂണുകാര്‍
ഇലയിട്ടിരുന്നവരില്‍
നീയും....(രമേ )
ഒക്കെയുമോടുവിലായ്
എന്തിനീ നിരാഹാരം ..?

(നിഷാദ് തങ്കപ്പന്‍ ,തിരുവല്ല
)

No comments:

Post a Comment